ആളൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപ്പറമ്പില്‍ അനന്തുവിനെ (26) ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കല്‍ നിന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലില്‍ എത്തിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

പറവൂര്‍ ചെറിയപ്പിള്ളി സ്വദേശികളായ മാലോത്ത് വീട്ടില്‍ റൊണാള്‍ഡ് (27), റിച്ചാര്‍ഡ്(25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി. ബി. കൃഷ്ണകുമാറിന്‍റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അനന്തുവും സുഹൃത്തുക്കളും ചേര്‍ന്ന് അമ്പത് ലക്ഷം രൂപ കവര്‍ച്ച ചെയ്തിരുന്നു. ഈ സംഭവത്തില്‍ മരട് സ്റ്റേഷനില്‍ കേസുണ്ട്.

ഇവര്‍ കവര്‍ന്ന പണം അപഹരിക്കുന്നതിനുവേണ്ടിയാണ് പത്തു പേരടങ്ങുന്ന സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. ഈ കേസ്സില്‍ മുക്താര്‍, മുഹമ്മദ് ഷമീം, ഖുറൈഷി, ഷാജി, നിഷാന ഫാരിസ് എന്നിവര്‍ നേരത്തേ റിമാന്‍റിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇവര്‍ പല സ്ഥലങ്ങളാലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ചെറിയപ്പിള്ളിയിലെ ഇവരുടെ വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആലുവയ്ക്കടുത്തു നിന്നുമാണ് ഇരുവരേയും പിടികൂടിയത്.

ആളൂര്‍ എസ്ഐ എം. അഫ്‌സല്‍, സി.എസ്. സുമേഷ്, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, ബിജുകുമാര്‍, യു.ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.