അധ്യക്ഷനും അംഗങ്ങളുമില്ലാതെ ദേശീയ പട്ടികജാതി കമ്മീഷൻ
Friday, October 2, 2020 1:05 AM IST
ന്യൂഡൽഹി: ദേശീയ പട്ടികജാതി കമ്മീഷന് നാല് മാസമായി അധ്യക്ഷനും അംഗങ്ങളും ഇല്ല. രാജ്യവ്യാപകമായി പിന്നോക്ക വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരേ അതിക്രമങ്ങൾ പെരുകുന്പോഴാണ് ഈ അലംഭാവം. ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ കഴിഞ്ഞ പത്തു മാസമായി എസ്‌സി, എസ്ടി കമ്മീഷന് അധ്യക്ഷനില്ല.

പിന്നാക്കവിഭാഗങ്ങളുടെ സാമൂഹികസുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ദേശീയ-സംസ്ഥാന പട്ടികജാതി, പട്ടിക വർഗ കമ്മീഷനുകളുടെ ലക്ഷ്യം. അതിന് പുറമേ ഈ വിഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾക്കു പരിഹാരം കാണേണ്ടതും ഈ സമിതികളുടെ ചുമതലയാണ്. കഴിഞ്ഞ മേയിലാണ് ബിജെപി നേതാവും എംപിയുമായ രാം ശങ്കർ കത്താരിയ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ബിജെപി തമിഴ്നാട് നേതാവ് എൽ. മുരുഗൻ ആയിരുന്നു വൈസ് ചെയർപേഴ്സൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.