രാജ്ഭവൻ (ഗോവ): ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇന്ന് രാജ്ഭവൻ വിടും. വൈകുന്നേരം അഞ്ചിന് ഗോവയിലെ രാജ്ഭവനിൽനിന്ന് സ്വന്തം നാടായ കോഴിക്കോട്ടേക്ക് പോകുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ന്യൂ ദർബാർ ഹാളിൽ നടക്കുന്ന ഗവർണറുടെ ഡിസ്ക്രഷനറി ഫണ്ടിൽനിന്നുള്ള സാമ്പത്തിക സഹായം വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങുക. ഗവർണറുടെ വിവേചനാധികാര ഫണ്ടുകൾ വഴി 38 കാൻസർ-ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകും.


കൂടാതെ 14 സന്നദ്ധ സംഘടനകൾക്കും സാമ്പത്തിക സഹായ വിതരണം ചെയ്യും. കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക്, ഗോവ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഹരിലാൽ ബി. മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.