ഗുരുവായൂർ: തിരുവെങ്കടം പാനയോഗത്തിന്‍റെ 2025‌ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ് കാരത്തിന് ചെണ്ട കലാകാരൻ സദനം വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണു പുരസ് കാരം.

എടവന മുരളിധരൻ സ്മാരക പുരസ്കാരം വാദ്യവിദ്വാൻ കോട്ടക്കൽ പ്രസാദിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം. ചങ്കത്ത് ബാലൻ‌നായർ സ്മാരക പുരസ്‌കാരം പാനപൂജ പ്രവീൺ രാമചന്ദ്രൻ പുത്തൻവീട്ടിലിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം.

കല്ലൂർ ശങ്കരൻ സ്മാരക പുരസ്കാരം മേള പ്രമാണി പരപ്പിൽ വേലായുധനാണ്. 5001 രൂപയും ഫലകവുമാണ് പുരസ്കാരം. അകമ്പടി രാധാകൃഷ്ണൻ നായരുടെ പേരിൽ നൽകുന്ന പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഹരിനാരായണനാണ്. 5001 രൂപയും ഫലകവുമാണ് പുരസ് കാരം.

ഒാഗസ്റ്റ് ഏഴിന് രുഗ്മിണി റിജൻസിയിൽ നടക്കുന്ന ഗോപി വെളിച്ചപ്പാട് അനുസ്മരണ സദസിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.