പുതുക്കാട്: ആമ്പല്ലൂരില്‍ ബാറില്‍വച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നതുകണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്‍വീട്ടില്‍ ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്തുപറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്. അമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടില്‍ അഭിരാം, കല്ലൂര്‍ സ്വദേശി മണപ്പെട്ടി വീട്ടില്‍ നിധിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, മോഷണം, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഡെന്നീസ്. ഇയാള്‍ക്കെതിരേ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂര്‍, പേരാമംഗലം, വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര സിംഹന്‍, എസ്‌ഐ എന്‍. പ്രദീപ്, സീനിയര്‍ സിപിഒമാരായ ഷമീര്‍, ഫൈസല്‍, സിപിഒ കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.