മൂന്നുപീടിക: ദേശീയപാത 66 മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്കു പരിക്ക്. ഡ്രൈ വർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണു പരിക്കേറ്റത്.

ഇവരെ മൂന്നുപീടികയിലെ ഫസ്റ്റ് എയ്‌ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ മൂന്നുപീടിക സെന്‍ററിനു തെക്കുഭാഗത്താണ് അപകടമുണ്ടായത്.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ചാവക്കാട്ടേയ്ക്കു പോയിരുന്ന കാറും സവാള കയറ്റി എറണാകുളം ഭാഗത്തേയ്ക്കുപോയിരുന്ന ചരക്കുലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.