തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തിപ്പെടുത്താൻ തീരുമാനം. ഇതിന്‍റെ ഭാഗമായി വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണു നടപടി.

ഭക്ഷ്യ സുരക്ഷാ ഓഫീസർ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്- ഒന്ന്, ജൂനിയർ സൂപ്രണ്ട്- 6, ക്ലർക്ക്-5 തസ്തികകളും സൃഷ്ടിച്ചു. കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവണ്‍മെന്‍റ് അനലിസ്റ്റ്-1, ജൂണിയർ റിസർച്ച് ഓഫീസർ-2, റിസർച്ച് ഓഫീസർ (മൈക്രോബയോളജി)-3, ടെക്നിക്കൽ അസിസ്റ്റന്‍റ് ഗ്രേഡ് 2 - 2, ലാബ് അസിസ്റ്റന്‍റ് -2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.


തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികകൾ സൃഷ്ടിക്കും. മുൻപ് മൊബൈൽ കോടതികളായി പ്രവർത്തിച്ചുവന്നതും നിലവിൽ റഗുലർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളായി മാറിയതുമായ കോടതികളിലാണ് തസ്തികകൾ സൃഷ്ടിക്കുന്നത്.