ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിളിന്‍റെ ഓഹരികൾ എക്കാലത്തെയും ഉയരത്തിലെത്തി. ഇതോടെ കന്പനിയുടെ വിപണിമൂല്യം നാലു ലക്ഷം കോടി ഡോളർ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കന്പനിയാകും ആപ്പിൾ. പുതിയ ഐഫോണ്‍ 17 സീരീസിന്‍റെ മികച്ച പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം.

ഓഹരികൾ തിങ്കളാഴ്ച 4.2 ശതമാനം ഉയർന്ന് 262.9 ഡോളറിലെത്തിയതോടെ കന്പനിയുടെ വിപണിമൂല്യം ഏകദേശം 3.9 ട്രില്യണ്‍ ഡോളറായി. ഇതോടെ ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ കന്പനിയായി ആപ്പിൾ മാറി.

ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്‍റിന്‍റെ കണക്കനുസരിച്ച്, പുതിയ ഐഫോണ്‍ 17 സീരീസ്, യുഎസിലും ചൈനയിലും വിപണിയിലിറങ്ങിയ ആദ്യ പത്തുദിവസത്തിനുള്ളിൽ ഐഫോണ്‍ 16 സീരീസിനേക്കാൾ 14 ശതമാനം അധികം വിറ്റഴിച്ചു. ഈ കുതിപ്പാണ് വിപണിമൂല്യത്തിൽ ഉയർച്ചയുണ്ടാക്കിയത്.


ചൈനയിൽ നേരിടേണ്ടിവന്ന കടുത്ത മത്സരം, താരിഫ് സംബന്ധമായ ആശങ്കകൾ എന്നിവ കാരണം ഈ വർഷം ആദ്യം ആപ്പിൾ ഓഹരികൾക്ക് തിരിച്ചടി നേരിട്ടിരുന്നു. 100 ബില്യണ്‍ ഡോളർ അധിക യുഎസ് നിക്ഷേപം കന്പനി വാഗ്ദാനം ചെയ്തതിനുശേഷം ഓഗസ്റ്റ് ആദ്യം മുതൽ ഓഹരി വില നേരിയ തോതിൽ ഉയർന്നു. ഇതു വഴി സാധ്യതയുള്ള തീരുവ ഒഴിവാക്കാൻ സാധിച്ചേക്കും. ഒക്ടോബർ 30ന് വിപണി സമയത്തിന് ശേഷമാണ് ആപ്പിൾ ത്രൈമാസ വരുമാനം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നത്.