തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെന്‍റ് സ്കൂളിൽ മോഷണ ശ്രമം.സ്കൂളിലെ ഓഫീസ്, സ്റ്റാഫ്, കംപ്യൂട്ടർ മുറികൾ അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകർത്തു.

ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തിത്തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്. പുതിയ സ്കൂൾ കെട്ടിടത്തിന്‍റെ പണികളുടെ ഭാഗമായി ഇന്നലെ രാവിലെ എട്ടോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.

സംഭവം അറിഞ്ഞെത്തിയ വാർഡ് മെംബർ ജിജോ ചെറിയാൻ പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് എത്തിയ എസ്ഐ അടങ്ങുന്ന സംഘം പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

കംപ്യൂട്ടർ ലാബിലും ഓഫീസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളും കാമറയും അടക്കമുള്ള വിലപിടിച്ച വസ്തുക്കൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാന അധ്യാപിക സി. ബിന്ദു കൃഷ്ണ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സ്കൂളിൽ മോഷണവും മോഷണശ്രമവും ഉണ്ടായത്. പ്രധാന അധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.