രാമപുരം: രാമപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയടക്കം രണ്ടു പേര്‍ക്കു തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. രാമപുരം ടൗണില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.

സ്‌കൂള്‍വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ആദ്യം കടിയേറ്റത് രാമപുരം ടൗണിനു തൊട്ടുസമീപം മരച്ചീനിത്തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളി അംബി(57)ക്കാണ്. തെരുവുനായ് അംബിയെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന അംബി തെരുവുനായ് വരുന്നത് കണ്ട് പറമ്പുടമയുടെ വീടിന്‍റെ തിണ്ണയില്‍ ഓടിക്കയറി. എന്നാല്‍ തെരുവുനായ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

കാലിന് ഗുരുതരമായ പരിക്കേറ്റ ഇയാളെ ആദ്യം രാമപുരം ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളെ കടിച്ചതിനു ശേഷം സെന്‍ട്രല്‍ ജംഗ്ഷനിലേയ്ക്ക് ഓടിയ നായ സ്‌കൂള്‍വിട്ടു വന്ന പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് നേരേ പാഞ്ഞടുത്തു.

കുട്ടികള്‍ ചിതറി ഓടിയെങ്കിലും കൂടപ്പലം തൊഴുത്തുങ്കല്‍ ജോമോന്‍റെ മകൾ ഏയ്ഞ്ചലീനയെ നായ ആക്രമിച്ചു. കടിയേറ്റ് ഓടിയ കുട്ടി നിലത്തുവീണതോടെ വീണ്ടും തെരുവുനായ ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ രക്ഷിച്ച് രാമപുരം ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.