ഗാന്ധിനഗർ: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 60 ലക്ഷവും 61 പവന്‍റെ സ്വർണാഭരണങ്ങളും അപഹരിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുന്‍റെ ഭാര്യ ധന്യ (37) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവർ ഒളിവിലാണ്. 2022 മാർച്ച് മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.

പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമൊത്തുള്ള ചിത്രങ്ങളെടുക്കുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരനിൽനിന്ന് 60 ലക്ഷം രൂപയും 61 പവൻ സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു.

പ്രധാന പ്രതിയായ ധന്യ ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ കീഴടങ്ങാനുത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി ജാമ്യത്തിൽ വിട്ടു.