കോട്ടയം: ഭൂമിയെ പരമാവധി പച്ചപ്പുള്ളതാക്കുകയെന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം മെഡിക്കല്‍ കോളജ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ വളപ്പില്‍ മന്ത്രി ആര്യവേപ്പ്, ഞാവല്‍ തൈകള്‍ നട്ടു. സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എസ്. അഞ്ജന, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു ജില്ലയില്‍ 200 സ്‌കൂള്‍ എന്ന കണക്കില്‍ സംസ്ഥാനത്തെ 2800 സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുകയെന്നതാണ് ഇത്തവണ സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്.