കോട്ടയം: വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറ്റില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്യാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി. മീനച്ചിലാറ്റിലെ 11 ഇടങ്ങളിലെയും ആറിനോടു ചേര്‍ന്നുള്ള അഞ്ച് ചെക്ക് ഡാമുകളിലെയും മണ്ണും എക്കലും ചെളിയും മറ്റും ഖരവസ്തുക്കളും നിശ്ചിത തുകയ്ക്ക് നീക്കം ചെയ്യാനായി ജലസേചന വകുപ്പിലെ ഇറിഗേഷന്‍ വിഭാഗം ടെന്‍ഡര്‍ ക്ഷണിച്ചു.

2018 മുതലുണ്ടായ തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്നതിനായി ദുരന്തനിവാരണ അഥോറിട്ടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മണ്ണിന്‍റെയും എക്കലിന്‍റെയും വില നിശ്ചയിക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള അധികാരം ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്.‌

മുന്‍കാലങ്ങളില്‍ ജലസേചന വകുപ്പു മുഖാന്തരം മീനച്ചിലാറ്റില്‍നിന്നും നീക്കം ചെയ്ത് വിവിധ യാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന മണ്ണ് പല തവണ ലേലം ചെയ്യാൻ തീരുമാനിച്ചെങ്കിലും ലേലത്തില്‍ ആരും പങ്കെടുത്തില്ല. ഇതിന്‍പ്രകാരം മണ്ണ് പലയിടത്തും കൂടിക്കിടക്കുകയാണ്. ഇത്തവണ നദികളിലെ എക്കല്‍ നീക്കുന്നതിനൊപ്പം ആറിനോടു ചേര്‍ന്നുള്ള ചെക്ക് ഡാമുകളിലെയും മണ്ണ് നീക്കംചെയ്യാനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ നത്തനാല്‍ ചെക്ക്ഡാമിനു മുകള്‍ഭാഗത്തെ മണ്ണ് നീക്കം ചെയ്യാനാണ് ഇതുവരെ ആളെത്തിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് നല്‍കേണ്ട നികുതികളില്‍ ജിഎസ്ടി മാത്രം നല്‍കി എക്കലിന്‍റെയും മണ്ണിന്‍റെയും വിലയേക്കാള്‍ അധികരിച്ചു നില്‍ക്കുന്ന നികുതികള്‍ ഒഴിവാക്കി ലേലം നടത്താനാണ് ഇറിഗേഷന്‍ വിഭാഗം ശ്രമിക്കുന്നത്.

അധിക നികുതികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലേലം വഴി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാര്‍ നല്‍കിയ ലൊക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ-ഓക്ഷന്‍ വഴി ലേലം നടന്നില്ലെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതിയോടെ സ്‌പോട്ട് ലേലം നടത്താനാണ് തീരുമാനം.

മീനച്ചിലാറ്റില്‍നിന്നു മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥലങ്ങളും മണ്ണിന്‍റെ അളവും (മെട്രിക് ക്യൂബില്‍)
തീക്കോയി അഞ്ഞിതുരുത്ത് - 5000
ദീപ്തി ഭാഗം - 5000
തിടനാട് ചിറ്റാര്‍പള്ളി ചപ്പാത്ത് - 3000
കിടങ്ങൂര്‍ കരുത്തമന്‍ കടവ് - 3000
കിടങ്ങൂര്‍ ആറ്റുവഞ്ചിക്കടവ് - 5000
ഭരണങ്ങാനം വിലങ്ങുപാറ
പാലത്തിനു താഴെ - 630
ഏറ്റുമാനൂര്‍ പട്ടര്‍മഠം പാലത്തിനു
മുകളില്‍ - 4000
പൂവത്തുമൂട് പാലത്തിനു മുകളില്‍ - 4000
ചെമ്പിളാവ് പാലത്തിനു താഴ് ഭാഗം - 1000
പുന്നത്തുറ ചര്‍ച്ച കടവ് - 1200
ചേര്‍പ്പുങ്കല്‍ പാലത്തിനു താഴെ - 1600
ചെക്ക്ഡാമുകള്‍
ആറാം മൈല്‍ ചെക്ക് ഡാം - 4300
പൂഞ്ഞാര്‍ നത്തനാല്‍ ചെക്ക് ഡാമിനു
മുകളില്‍ - 3000
തിടനാട് ചെക്ക് ഡാമിനു മുകളിലും
താഴെയും - 3000
പൂഞ്ഞാര്‍ പെരുനിലം ചെക്ക്ഡാം - 3000
പൂഞ്ഞാര്‍ പള്ളിവാതില്‍ ചെക്ക് ഡാം - 2000