കോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ സീറ്റുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. 21ന് ജില്ലാ പഞ്ചായത്തിലെ സംവരണസീറ്റുകള്‍ നറുക്കിടും. പുതുതായി തലനാട് വാര്‍ഡുകൂടി വന്നതോടെ ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയായി. കഴിഞ്ഞമാസം പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷവും പേരു ചേര്‍ക്കാന്‍ കഴിയാതിരുന്നവര്‍ക്കുവേണ്ടിയാണ് വീണ്ടും അപേക്ഷ സ്വീകരിച്ചത്. പഞ്ചായത്തുകളില്‍ 1,200 വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് ബൂത്ത്, മുനിസിപ്പാലിറ്റികളില്‍ 1,500 വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് ബൂത്ത് എന്നിങ്ങനെയാണ് ക്രമീകരണം.

നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ഒരു വോട്ട് മാത്രമേയുള്ളൂ. എന്നാല്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടര്‍മാര്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. ആ സാഹചര്യത്തില്‍ ജില്ലയിലുടനീളം പുതിയ ബൂത്തുകള്‍ കണ്ടെത്തേണ്ടിവരും. നവംബര്‍ ആദ്യം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ഡിസംബര്‍ ആദ്യവാരം മൂന്നു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കും.

ഡിസംബര്‍ 20ന് പുതിയ തദ്ദേശസമിതിയംഗങ്ങള്‍ ചുമതലയേല്‍ക്കും. സംവരണ നിര്‍ണയം പൂര്‍ത്തിയായാലുടന്‍ മൂന്നു മുന്നണികളും വാര്‍ഡ്തലം മുതല്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തും.

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് കളക്ടറേറ്റില്‍ നടക്കും.

കാഞ്ഞിരപ്പള്ളി

പട്ടികജാതി സ്ത്രീ സംവരണം: 11-എരുമേലി.
പട്ടികജാതി സംവരണം:
നാല്- കൂട്ടിക്കല്‍.
പട്ടികവര്‍ഗ സംവരണം:
12-പൊന്തന്‍പുഴ.
സ്ത്രീ സംവരണം: മൂന്ന്- ചോറ്റി, അഞ്ച്- മുണ്ടക്കയം, ആറ്-പുലിക്കുന്ന്, ഏഴ്-പുഞ്ചവയല്‍, 13- മണിമല, 14-ചേനപ്പാടി, 16- മണ്ണാറക്കയം.

ഏറ്റുമാനൂര്‍

പട്ടികജാതി സംവരണം:
നാല്- അതിരമ്പുഴ

സ്ത്രീ സംവരണം:
മൂന്ന്- നീണ്ടൂര്‍, അഞ്ച്- യൂണിവേഴ്സിറ്റി, ആറ്- മാന്നാനം, ഏഴ്- കരിപ്പൂത്തട്ട്, എട്ട്- മെഡിക്കല്‍ കോളജ്, ഒമ്പത്-കുടമാളൂര്‍, 12-തിരുവാര്‍പ്പ്.

കടുത്തുരുത്തി

പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്- മുളക്കുളം.
പട്ടികജാതി സംവരണം: 14- പൊതി.
സ്ത്രീ സംവരണം: നാല്- കീഴൂര്‍, അഞ്ച്- ഞീഴൂര്‍, ഏഴ്- മുട്ടുചിറ, എട്ട്-കടുത്തുരുത്തി, 10-മധുരവേലി, 13-ആപ്പാഞ്ചിറ.

ളാലം

പട്ടികജാതി സംവരണം:
14-വള്ളിച്ചിറ.
സ്ത്രീ സംവരണം:
രണ്ട്-കരൂര്‍, നാല്-നീലൂര്‍, ആറ്- പ്രവിത്താനം, ഏഴ്- ഭരണങ്ങാനം, എട്ട്- പൂവരണി, ഒമ്പത്- പൈക, 11- ചേര്‍പ്പുങ്കല്‍.

മാടപ്പള്ളി

പട്ടികജാതി സംവരണം:
ആറ്- തോട്ടയ്ക്കാട്
സ്ത്രീസംവരണം:
രണ്ട് വെരൂര്‍ചിറ, മൂന്ന്- ഇന്‍ഡസ്ട്രിയല്‍ നഗര്‍, അഞ്ച്- മണികണ്ഠപുരം, ഏഴ്-മാമ്മൂട്, ഒമ്പത്- മാടപ്പള്ളി, 10-കോട്ടമുറി, 13-പായിപ്പാട്.

വൈക്കം

പട്ടികജാതി സ്ത്രീ സംവരണം:
എട്ട്-ഇടയാഴം

പട്ടികജാതി സംവരണം:
ഒമ്പത്-ബണ്ട് റോഡ്

സ്ത്രീ സംവരണം:
രണ്ട്- ബ്രഹ്‌മമംഗലം, മൂന്ന്-ഏനാദി, ഏഴ്-ഉല്ലല, 10- ടിവിപുരം, 12- ഉദയനാപുരം, 14- ചെമ്മനാകരി.

പള്ളം

ഉഴവൂര്‍ പട്ടികജാതി സംവരണം: ഏഴ്-വെമ്പള്ളി.
സ്ത്രീ സംവരണം:
ഒന്ന്- വെളിയന്നൂര്‍, രണ്ട്- പഴമല, അഞ്ച്- മരങ്ങാട്ടുപിള്ളി, എട്ട്- കാണക്കാരി, 10-മാഞ്ഞൂര്‍, 12- കുറവിലങ്ങാട്, 14-മോനിപ്പള്ളി.

ഈരാറ്റുപേട്ട

പട്ടികജാതി സംവരണം:
4-തീക്കോയി.
പട്ടികവര്‍ഗ സംവരണം:
13-പ്ലാശനാല്‍.
സ്ത്രീ സംവരണം:
3- തലനാട്, 6-പാതാമ്പുഴ, 8-പൂഞ്ഞാര്‍, 9- കൊണ്ടൂര്‍, 10-പിണ്ണാക്കനാട്, 11-തിടനാട്, 14-കളത്തൂക്കടവ്.

വാഴൂര്‍

പട്ടികജാതി സംവരണം:
രണ്ട്-നെടുംകുന്നം.
സ്ത്രീ സംവരണം:
നാല്- പുളിക്കല്‍കവല, ആറ്- തേക്കേത്തുകവല, ഏഴ്-പൊന്‍കുന്നം, എട്ട്- ചിറക്കടവ്, ഒമ്പത്-ചെറുവള്ളി, 11-വെള്ളാവൂര്‍, 14- കൂത്രപ്പള്ളി.

പാമ്പാടി

പട്ടികജാതി സംവരണം:
നാല്-മഞ്ചക്കുഴി.
സ്ത്രീ സംവരണം:
രണ്ട്- കിടങ്ങൂര്‍ സൗത്ത്, മൂന്ന്-കാഞ്ഞിരമറ്റം, അഞ്ച്-ഇളങ്ങുളം, ഏഴ്- അരുവിക്കുഴി, ഒമ്പത്- കൂരോപ്പട, 10- പാമ്പാടി, 11-ഇലക്കൊടിഞ്ഞി, 14- മാലം.

പട്ടികജാതി സംവരണം:
10-പരുത്തുംപാറ.
സ്ത്രീ സംവരണം:
ഒന്ന്- അയര്‍ക്കുന്നം, അഞ്ച്- കൈതേപ്പാലം, ആറ്- ഇത്തിത്താനം, ഏഴ്- മലകുന്നം, ഒമ്പത്- കുഴിമറ്റം, 11- കൊല്ലാട്, 12-മാങ്ങാനം.