തൊടുപുഴ: കോണ്‍ഗ്രസുകാർ മാത്രമല്ല ജനാധിപത്യത്തിൽ പ്രതീക്ഷ അർപ്പിച്ച എല്ലാ ജനവിഭാഗങ്ങളും ഏറ്റെടുത്ത നേതാവായി രാഹുൽ ഗാന്ധി മാറിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഡിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടു കൊള്ളയ്ക്കെതിരേ രാഹുൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെയാകെ ഇളക്കിമറിക്കുകയാണ്. കാലാകാലങ്ങളായി

വോട്ടർപട്ടികയിൽ തിരിമറി നടത്തുന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ അടിത്തറ ഇളക്കാൻ ഈ പ്രക്ഷോഭത്തിനു കഴിയും. യുഡിഎഫ് അധികാരത്തിൽ വരുന്പോൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.

രാഷ്‌ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ, ഇ.എം. ആഗസ്തി, ജോയി തോമസ്, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ എന്നിവർ പ്രസംഗിച്ചു.