മറ്റുള്ളവർ തളർന്നു; ചൈന വളർന്നു
മറ്റുള്ളവർ തളർന്നു; ചൈന വളർന്നു
Thursday, July 16, 2020 10:27 PM IST
ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്തെ ഒട്ടുമിക്ക സന്പദ്വ്യവസ്ഥകളും തളർച്ചയിലായ ഏപ്രിൽ- ജൂണ്‍ കാലയളവിൽ ചൈനയ്ക്കു വളർച്ച. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി 3.2 ശതമാനം വളർച്ചയാണ് ചൈനീസ് ജിഡിപിയിലുണ്ടായിരിക്കുന്നത്.

എന്നാൽ 1990നു ശേഷമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വളർച്ചയാണിത്. എങ്കിലും തൊട്ടുമുൻപത്തെ (ജനുവരി-മാർച്ച്) ത്രൈമാസത്തിൽ 6.8 ശതമാനം തളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ചൈനയുടെ തിരിച്ചുവരവെന്നത് ശ്രദ്ധേയമാണ്. 1960നു ശേഷം ചൈനയുടെ ത്രൈമാസ വളർച്ചയിലുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ജനുവരി-മാർച്ച് കാലയളവിൽ രാജ്യം നേരിട്ടത്.


കഴിഞ്ഞ ഡിസംബറിലാണ് ചൈനയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്തത്.തുടർന്ന് അവിടെ പ്രഖ്യപിക്കപ്പെട്ട ലോക്ക് ഡൗണും നിയന്ത്രണങ്ങളും മാർച്ചിൽ നീക്കിയതോടെ വ്യവസായങ്ങളും മറ്റും പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ഏപ്രിൽ - ജൂണ്‍ കാലയളവിലെ ചൈനയുടെ ഫാക്ടറി ഉത്പാദനത്തിലെ വളർച്ച 4.4 ശതമാനമാണ്. ഓണ്‍ലൈൻ വില്പനയിലെ വളർച്ച 14.3 ശതമാനം. അതേസമയം ചില്ലറ വില്പന 3.9 ശതമാനം താണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.