വികസനമില്ലാതെ വിളപ്പിൽശാല ചന്ത
Thursday, February 2, 2023 11:43 PM IST
കാട്ടാക്കട: വികസനമില്ലാതെ വീർ പ്പുമുട്ടി വിളപ്പിൽശാല പൊതുച ന്ത. ഇടനിലക്കാരെയും പിണിയാളുകളുടേയും കൈക്കരുത്തിൽ അമർന്ന ചന്തയുടെ അവസ്ഥ ദയനീയമെന്നും ആക്ഷേപം.
നഗരത്തിനടുത്തു കിടക്കുന്ന വിളപ്പിൽശാല ചന്തയുടെ വികസനം അവതാളത്തിലായിട്ടു മാസങ്ങളായി. ഒരുകാലത്ത് നാട്ടുവിള ഉൾപ്പടെ എല്ലാത്തരം കൃഷി വിഭവങ്ങളും എത്തിയിരുന്ന ചന്തയാണ് ഇല്ലാതാകുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും കൂടുതൽ നാടൻ മാങ്ങ അഥവാ വരിക്ക മാങ്ങ ഉൾപ്പടെയുള്ളവ എത്തിയിരുന്ന ഇടമായിരുന്നു ഇവിടം. ചേന, ചേമ്പ്, ഇഞ്ചി, കൂവക്കിഴങ്ങ്, പച്ച മഞ്ഞൾ, ചീര, പയർ തുടങ്ങി എല്ലാത്തരം നാ ടൻ പച്ചക്കറികളുടെയും വരവു കേന്ദ്രമായിരുന്നു ഇവിടം. ഇതാകട്ടെ ജൈവ വളക്കൂട്ടിൽ രാസവസ്തുക്കൾ ചേർക്കാത്ത ഇടത്തിൽ നിന്നുമാണ് വന്നിരുന്നത്. ചൊവ്വള്ളൂർ, കാവിൻപുറം, ചെറുകോട്, കാരോട്, കടുക്കാമുട്, നെടിയവിള, പുറ്റുമ്മേൽക്കോണം, പാറാംകുഴി, കട്ടയ്ക്കോട് തുടങ്ങി മലയോര മേഖലയിൽ നിന്നും വൻതോതിലാണ് ഇവ എത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ അമിതമായ കരംപിരിവും ഇടനിലക്കാരുടെ തന്ത്രങ്ങളുംമൂലം കർഷകർ എത്താൻ മടിക്കുന്നു. പിരിവ് കൊടുത്തില്ലെങ്കിൽ കൈയാങ്കളി തന്നെ ഫലം. അതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ ഇവിടെ എത്തുന്നില്ല. മുൻകാലത്ത് ഇവിടെ നിന്നായിരുന്നു ചാല കമ്പോളത്തിൽ ഇത്തരം സാധനങ്ങൾ എത്തിയിരുന്നത്. വരുമാനം നിലച്ചതോടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും പഞ്ചായത്ത് മടിക്കുന്നു. മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. ചന്തയിൽ നിന്നുയരുന്ന ദുർഗന്ധം കാരണം പൊറുതിമുട്ടിയി രിക്കുകയാണ് നാട്ടുകാർ. മത്സ്യ, മാംസാവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും കുമിഞ്ഞുകൂടിയ നിലയിലാണ് ചന്ത. പഞ്ചായത്തിന് ഒരുസ്ഥിരം ശുചീകരണ തൊഴിലാളിയുണ്ടെങ്കിലും ഇയാൾ ഇവിടേക്ക് വരാറില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു സമീപത്താണു ഹോമിയോ, ആയുർവേദ ആശുപത്രികൾ. ഇവിടെ എത്തുന്ന രോഗികൾക്കും മൂക്കുപൊത്താതെ നിവൃത്തിയില്ല. മാലിന്യ സംസ്കരണത്തിനു ചന്തയ്ക്കുള്ളിൽ യാതൊരു സംവിധാനങ്ങളുമില്ല.

ചന്തയ്ക്കുള്ളിൽനിന്നു മത്സ്യ-മാംസാവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തു മുന്നിലെ റോഡിൽ നിക്ഷേപിക്കുന്നതിനാൽ ക്ഷേത്രം ജംഗ്ഷനിലും അസഹ്യമായ ദുർഗന്ധമാ ണ്. മാലിന്യത്തിനെതിരെ ലോകശ്രദ്ധയാകർഷിച്ച സമരം നടത്തിയവരുടെ നാട്ടിലാണ് ഈ ദുർഗതി. ചന്തയ്ക്ക് അടുത്തായി സ്ഥാപിച്ച സ്ത്രീ വിശ്രമകേന്ദ്രം സ്ത്രീകൾക്ക് അന്യമായി മാറിയിരിക്കുകയാണ്. ഈ കേന്ദ്രം സമൂഹ്യവിരുദ്ധരുടെ താവളമാ യി മാറിയിരിക്കുകയാണ്.