അന്ത്യാളം: പാലാ-രാമപുരം റോഡിലെ അന്ത്യാളം വളവിലെ വൈദ്യുതിത്തൂണ‌്‍ അപകടഭീഷണിയായി. പന്ത്രണ്ടിലധികം കമ്പികള്‍ ഈ വൈദ്യുതിത്തൂണിലുണ്ട്. ഇന്‍റ‌ഗ്രേറ്റഡ് കേബിളുകള്‍ കൂടി സ്ഥാപിച്ചതോടെയാണ് ഭാരം താങ്ങാനാവാതെ തൂണുകളുടെ അടിവശം വളഞ്ഞത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് സമീപ പറമ്പിലെ മരത്തില്‍ കെട്ടിവച്ചിരിക്കുകയാണ്.

നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന ഈ റോഡിലൂടെ കടന്നു പോകുന്നതാണ്. റോഡിന് ഇരുവശവും മിക്ക ഭാഗങ്ങളിലും റബര്‍ത്തോട്ടങ്ങളാണുള്ളത്. മഴയത്തും കാറ്റത്തും റബര്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണാല്‍ ഈ വൈദ്യുതിത്തൂണ‌് നിലംപതിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വൈദ്യുതിവകുപ്പ് അധികൃതര്‍ മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.