എരുമേലി: പുല്ലരിവാൾ കൈയിൽ കൊണ്ട് ഞരമ്പ് മുറിഞ്ഞ വീട്ടമ്മയെ 108 ആംബുലൻസിൽ കയറ്റാതെ ഇറക്കിവിട്ടെന്ന് പരാതി. വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് ആംബുലൻസ് എത്തിച്ചപ്പോഴാണ് വീട്ടമ്മയെ കൊണ്ടുപോകാതെ ആംബുലൻസ് മടങ്ങിപ്പോയത്.

വീട്ടമ്മയെ ആംബുലൻസിൽനിന്നിറക്കി വിടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായി. ഒടുവിൽ ബൈക്കിൽ ഒരാളുടെ പിന്നിലിരുന്ന് മെഡിക്കൽ കോളജിലെത്തിയ വീട്ടമ്മയ്ക്ക് അടിയന്തര പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.

കഴിഞ്ഞ ദിവസം വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓപ്പറേഷൻ വേണ്ടിവരുമെന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ 108 ആംബുലൻസിൽ രോഗിയെ കയറ്റിയെങ്കിലും കൊണ്ടുപോകാൻ ഡ്രൈവറും മെയിൽ നഴ്‌സും വിസമ്മതിച്ചെന്ന് ഡോ. മനു പറയുന്നു.

ഡ്യൂട്ടി ഷിഫ്റ്റ്‌ ചെയ്ഞ്ച് ചെയ്യുന്നതുമൂലം രോഗിയെ കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് നിർധനയായ വീട്ടമ്മയെ ഇവർ ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ ഭർത്താവ് തന്‍റെ ബൈക്കിൽ വീട്ടമ്മയെ കയറ്റി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. സംഭവം സബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.