തൃശൂർ: കനത്ത മഴ മുന്നറിയിപ്പും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യവും പരിഗണിച്ച് ചിമ്മിനി, പീച്ചി ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിടാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

കുറുമാലിപ്പുഴയിലെ ജലനിരപ്പ് 10 സെന്‍റിമീറ്റർ മുതൽ 12 സെന്‍റിമീറ്റർവരെ ഉയരുവാൻ സാധ്യതയുണ്ട്.പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് 12 നു 78.06 മീറ്ററായി ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ അധികജലം ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടംഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്‍റീമീറ്റർ വരെയും, തുടർന്നു രണ്ടാം ഘട്ടത്തിൽ 10 സെന്‍റീമീറ്ററും, ആവശ്യമെങ്കിൽ മൂന്നാംഘട്ടമായി അഞ്ച് സെന്‍റിമീറ്ററും തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽനിന്ന് 20 സെന്‍റീമീറ്റർകൂടി ഉയരുവാൻ സാധ്യതയുണ്ട്.

ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.