തിരുവനന്തപുരം: ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചികിത്സയും ശസ്ത്രക്രിയകളും മുടങ്ങി. ഉപകണങ്ങളും മരുന്നുകളും ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിവിധ വിഭാഗം മേധാവികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് വര്‍ഷമായി കരാര്‍ പുതുക്കാത്തതിനെത്തുടര്‍ന്നാണ് ഉപകരണങ്ങള്‍ ലഭിക്കാതായത് എന്നാണ് വിവരം.

റേഡിയോളജി വിഭാഗം കഴിഞ്ഞ നവംബര്‍ മുതല്‍ ഉപകരണങ്ങള്‍ക്കു ക്ഷാമം നേരിടുന്ന വിവരം അറിയിച്ചിട്ടും ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആശുപത്രി മാനേജ്‌മെന്‍റ് വീഴ്ചവരുത്തിയെന്നാണ് ആക്ഷേപം. പിത്താശയത്തിലും കരളിലും അര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയോട് ഉപകരണങ്ങളില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്കു പോകാനുമായിരുന്നു കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രി അധികൃതരുടെ നിര്‍ദേശം.

20,000 രൂപയ്ക്ക് ശ്രീചിത്രയില്‍ ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് രോഗിക്ക് സ്വകാര്യ ആശുപത്രിയില്‍ ഒരു ലക്ഷത്തിലേറെ രൂപ ചെലവായി. പക്ഷാഘാതം വന്നവര്‍, കാന്‍സറിനു ചികിത്സ തേടുന്നവര്‍, രക്തസ്രാവത്താല്‍ ഗുരുതരാവസ്ഥയിലായവര്‍ തുടങ്ങി നൂറുകണക്കിനു രോഗികളാണ് ഉപകരണക്ഷാമത്താല്‍ വലയുന്നത്.

ദേശീയ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനങ്ങളായ എയിംസ്, നിംഹാന്‍സ്, ശ്രീചിത്ര പോലെയുള്ള സ്ഥാപനങ്ങളില്‍ വര്‍ഷാവര്‍ഷം ഉപകരണങ്ങള്‍ക്കും മരുന്നിനുമുള്ള കരാറുകള്‍ പുതുക്കണമെന്നാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് കരാര്‍ പുതുക്കിയില്ല. മിനിമം സ്റ്റോക്ക് ആശുപത്രിയിലെത്തിച്ച്, ചെലവാകുന്നതിനനുസരിച്ച് ബില്‍ ചെയ്യുന്നതായിരുന്നു രീതി.

കരാര്‍ പുതുക്കാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം വരെ കരാറുകാര്‍ സ്റ്റോക്ക് എത്തിച്ചിരുന്നു. ഈ വര്‍ഷവും പുതിയ കരാര്‍ ഒപ്പിടാതിരുന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സ്റ്റോക്ക് മുഴുവന്‍ കരാറുകാര്‍ എടുത്തുകൊണ്ടുപോയി. ഇതോടെയാണ് ചികിത്സയും ശസ്ത്രക്രിയകളും പൂര്‍ണമായും മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയകള്‍ പോലും നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്തുകൊണ്ടാണ് കരാര്‍ പുതുക്കാത്തത് എന്ന കാര്യത്തില്‍ മാനേജ്‌മെന്‍റിന് കൃത്യമായ മറുപടിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവച്ചെന്ന് വിവിധ വിഭാഗം മേധാവികള്‍ രോഗികളെ അറിയിക്കുന്നുണ്ട്. അടിയന്തര ചികിത്സ തേടിയെത്തുന്നുവരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം.

അതേസമയം, പ്രതിസന്ധി ഉടന്‍ തീര്‍ക്കുമെന്നാണ് ശ്രീചിത്ര അധികൃതരുടെ വിശദീകരണം. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിച്ചാണ് ശ്രീചിത്രയില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ 2023 ഡിസംബറിലാണ് അവസാനമായി ശ്രീ ചിത്ര ടെന്‍ഡര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കണമെന്നുള്ളപ്പോഴാണ് ഈ ഗുരുതര വീഴ്ച.


ദേശീയ പ്രാധാന്യമുള്ള മറ്റു ആശുപത്രികളില്‍ ഉള്ളതുപോലെ അമൃത് ഫാര്‍മസി സൗകര്യവും ശ്രീചിത്രയില്‍ ഇല്ല. ഇന്നലെ മാത്രം ശ്രീചിത്രയില്‍ അഞ്ച് ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായാണ് വിവരം. അടിയന്തര ഇന്‍റര്‍വെന്‍ഷന്‍ ശസ്ത്രക്രിയകളാണ് മാറ്റിയത്. പുതിയ തീയതി അറിയിച്ചിട്ടില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ശ്രീചിത്രയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്. ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശുപത്രി അധികൃതരുമായി യോഗം ചേര്‍ന്നു മടങ്ങുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

രണ്ടുദിവസത്തിനകം ശസ്ത്രക്രിയകള്‍ നടക്കും: സുരേഷ്ഗോപി

വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തതു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ രണ്ടു ദിവസത്തിനകം അത് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

പ്രതിസന്ധി പരിഹരിച്ചതായും മാധ്യമങ്ങളില്‍ വന്നത്ര ഗൗരവതരമല്ല സംഭവമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചയുണ്ടായി, എവിടെയാണ് വീഴ്ച ഉണ്ടാകാത്തത് എന്നു ചോദിച്ച സുരേഷ് ഗോപി അത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി.

നിലവിലെ പ്രശ്‌നത്തിനു പരിഹാരം കാണുക എന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ആശുപത്രിയില്‍ ശാസ്ത്രക്രിയ മുടങ്ങിയത് രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ശ്രീചിത്രയിലെ യോഗത്തിനു ശേഷം സുരേഷ് ഗോപി പറഞ്ഞു.

ശ്രീചിത്രയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് സിപിഎം

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ നിരന്തരം അവഗണിക്കുകയാണെന്നും സ്ഥാപനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും സിപിഎം. ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള വിദ്യയാണ് ഇന്നലെ കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി നടത്തിയത്.

ആവശ്യത്തിന് ഉപകരണങ്ങള്‍ നല്‍കാതെ എല്ലാം ശരിയായി എന്നു പറയുന്നത് തട്ടിപ്പാണ്. കേരളത്തിനകത്തും പുറത്തുമായി അനേകായിരം രോഗികള്‍ക്ക് ആശ്രയമാണ് ആശുപത്രി. ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പത്രക്കുറിപ്പില്‍ പറഞ്ഞു.