തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് നങ്കൂരമിട്ടു.

സിംഗപ്പൂരിൽനിന്ന് പുറപ്പെട്ട് കഴിഞ്ഞ മൂന്നിന് തുറമുഖത്തിന്‍റെ പുറംകടലിലെത്തിയ ഈ കൂറ്റൻ കപ്പൽ ഇന്നലെ രാവിലെയാണ് തുറമുഖത്ത് അടുത്തത്. ഒരു ദക്ഷിണേഷ്യൻ തുറമുഖത്തേക്കുള്ള കപ്പലിന്‍റെ ആദ്യ വരവാണിത്.

ഇതോടെ ആഗോള സമുദ്രവ്യാപാരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രാധാന്യം വർധിച്ചു. 24,346 കണ്ടെയ്നർ ശേഷിയാണ് എംഎസ്‌സി ഐറിനയ്ക്കുള്ളത്.


399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട് ഈ കപ്പലിന്. ഏഷ്യ-യൂറോപ്പ് വ്യാപാരപാതയിൽ സർവീസ് നടത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട സമുദ്രയാനമാണ് എംഎസ്‌സി ഐറിന. കപ്പൽ വ്യാഴാഴ്ച മടങ്ങും. അടുത്തിടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട വലിയ കപ്പലുകളായ എംഎസ്‌സി തുർക്കി, എംഎസ്‌സി മൈക്കിൾ കാപ്പെല്ലിനി എന്നിവയ്ക്ക് തുടർച്ചയായാണ് എംഎസ്‌സി ഐറിന എത്തിയത്.