കൊച്ചി: തന്നെയും മകളെയും താറടിച്ചു കാണിക്കാനാണ് സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയുടെ ഉദ്ദേശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില്‍.

മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹര്‍ജിയിലെ 15ാം എതിര്‍കക്ഷിയായ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നേരത്തേ നോട്ടീസയച്ചിരുന്നു.

ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു പിന്‍ബലമേകുന്ന യാതൊരു വസ്തുതകളും സമര്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവിനെയാണു ഹര്‍ജിക്കാരന്‍ ആശ്രയിക്കുന്നത്. ഇതില്‍ താനോ മകളോ കക്ഷികളല്ല. സിഎംആര്‍എല്ലും അതിന്‍റെ മാനേജിംഗ് ഡയറക്ടറുമാണ് കക്ഷികള്‍.

അവരുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞ വിവരങ്ങളാണു ചേര്‍ത്തിരിക്കുന്നത്. കമ്പനിയില്‍നിന്നു വഴിവിട്ട സഹായം കൈപ്പറ്റിയെന്നാരോപിച്ചുള്ള ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളിയതാണ്.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്ന കേസില്‍ സമാന്തര അന്വേഷണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഹര്‍ജിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിനു ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് താന്‍. ആറു തവണ എംഎല്‍എയായി. 2016 മുതല്‍ മുഖ്യമന്ത്രിയാണ്.


തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എല്ലാ ആസ്തിബാധ്യതകളും സമയാസമയം വെളിപ്പെടുത്തിയിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയവുമായി ഹര്‍ജിക്കാരന് നേരിട്ടു ബന്ധമില്ല. തെളിവുകളോ രേഖകളോ ഇല്ല. ഊഹങ്ങളും കേട്ടുകേള്‍വികളുമാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്ക് സിഎംആര്‍എല്‍ അടക്കം ഒരു കമ്പനിയില്‍നിന്നു നേരിട്ടോ അല്ലാതെയോ അനധികൃത സഹായം ലഭിച്ചിട്ടില്ല. മകള്‍ ഡയറക്ടറായ എക്‌സാലോജിക് മുഖേനയും പണം വന്നിട്ടില്ല. ആരോപണം അടിസ്ഥാനരഹിതമാണ്.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ്. എക്‌സാലോജിക് തന്‍റെ ബിനാമി കമ്പനിയാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കോവളം പാലസ് ഒരു വ്യവസായിക്കു കൈമാറാനായി താന്‍ സ്വാധീനശക്തി ഉയോഗിച്ചുവെന്ന ഹര്‍ജിയിലെ ആരോപണം തെറ്റിദ്ധാരണാജനകമാണ്. താന്‍ അധികാരത്തില്‍ വന്നപ്പോഴേക്കും കോവളം കൊട്ടാരം കൈമാറാനുള്ള കരാറുകളും നിയമനടപടികള്‍പ്പോലും ഏകദേശം പൂര്‍ത്തിയായിരുന്നു. ആദായ നികുതി സെറ്റില്‍മെന്‍റ് ക്രിമിനല്‍ നിയമത്തിന്‍റെ പരിധിയില്‍ വരില്ല.

സെറ്റില്‍മെന്‍റ് റീഓപ്പണ്‍ ചെയ്യാനും വ്യവസ്ഥയില്ല. കേരള സര്‍ക്കാരിനെ കക്ഷിയാക്കിയല്ല ഹര്‍ജി നല്‍കിയത്. ഇതു ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 17 ന് ഹൈക്കോടതി പരിഗണിക്കും.