തിരുവനന്തപുരം: പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതൽ.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി അധ്യയനം നടത്താൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യമറിയിച്ചത്. പുതിയ അക്കാദമിക കലണ്ടർ അനുസരിച്ചുള്ള സമയക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എങ്ങനെ ക്ലാസ് സമയം ക്രമീകരിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന സർക്കുലർ ഉടൻ ഇറങ്ങും.


പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിനായി ഹൈക്കോടതി നിർദേശപ്രകാരം അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അധ്യയന ദിനങ്ങൾ തീരുമാനിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ എൽപി വിഭാഗത്തിൽ 198 ഉം യുപിയിൽ 200 ഉം ഹൈസ്കൂളിൽ 205ഉം അധ്യയനദിനങ്ങളാണ് ഉണ്ടാകുക. യുപി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാകും.