ബെന്നി ചിറയില്‍

ചങ്ങനാശേരി: 2025 ഏപ്രില്‍ 30 ലെ കണക്കുപ്രകാരം ജല്‍ ജീവന്‍ കുടിവെള്ള പദ്ധതി നിര്‍മാണ മേഖലയിലുള്ള സംസ്ഥാനത്തെ കരാറുകാര്‍ക്ക് കുടിശിക ലഭിക്കാനുള്ളത് 4874 കോടി രൂപ.

ജല്‍ജീവന്‍ പദ്ധതികളുടെ നിര്‍മാണം പലേടത്തും പാതിവഴിയില്‍ മുടങ്ങി. കടക്കെണിയില്‍ അകപ്പെട്ട കരാറുകാര്‍ കൂട്ടത്തോടെ കോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊള്ളായിരത്തോളം കരാറുകാര്‍ക്കാണ് കുടിശിക നല്‍കാനുള്ളത്.

ബഹുഭൂരിപക്ഷംപേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചിരിക്കുകയാണ്. ഏപ്രില്‍ 30വരെ 44718.78 കോടി രൂപയുടെ പ്രവൃ‍ത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. കരാറുകാരെ ആശ്രയിച്ചിരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്.

കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളിക്ക് വിവരാവകാശ നിയമം പ്രകാരം വാട്ടര്‍ അഥോറിറ്റി നല്‍കിയ മറുപടിയിലാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ള ഭീമമായ കുടിശികയുടെ കണക്ക് പുറത്തുവന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യവിഹിതമാണ് നല്‍കേണ്ടത്. ആദ്യം പ്രഖ്യാപിച്ചതുപ്രകാരം പദ്ധതി 2024ല്‍ കാലാവധി അവസാനിക്കേണ്ടതാണ്. പദ്ധതി എങ്ങുമെത്താതെ വന്നതോടെ 2025 മാര്‍ച്ച് 31വരെ നീട്ടി. എന്നിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങിയതിനാല്‍ വീണ്ടും 2028 മാര്‍ച്ച് 31വരെ കാലാവധി നീട്ടുകയായിരുന്നു.


ജല്‍ജീവന് ജീവന്‍ വയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കനിയണം

കേന്ദ്രസര്‍ക്കാര്‍ 5508.92കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 5951.89 കോടി രൂപയും മാത്രമെ പദ്ധതിക്കായി ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ദീര്‍ഘിപ്പിച്ച പ്രവര്‍ത്തന കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്രം 16848.47 കോടി രൂപയും സംസ്ഥാനം 16425.50കോടി രൂപയും ചെലവഴിക്കണം.

ജല്‍ജീവന്‍ പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 2025-26 വര്‍ഷത്തെ ബജറ്റില്‍ 560 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. പണം വകയിരുത്താതെ ഭരണാനുമതി നല്‍കുകയും ടെന്‍ഡറുകള്‍ വിളിക്കുകയും ചെയ്തതിന്‍റെ പരിണിതഫലമാണിതെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടതിനേക്കാന്‍ പണം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.