ജിബിന്‍ കുര്യന്‍

കോട്ടയം: കര്‍ഷകര്‍ക്കുള്ള നെല്ലുവില വിതരണത്തിനു കേരള ബാങ്ക് നേതൃത്വത്തില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചന.

മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി വി.എന്‍. വാസവനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സാധ്യത തേടുന്നത്. സപ്ലൈകോ നെല്ല് ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പിആര്‍എസ് അടിസ്ഥാനത്തില്‍ പണം നല്‍കുന്നതില്‍ ബാങ്കുകള്‍ അലംഭാവം കാട്ടുന്നതായി വ്യാപക പരാതിയുണ്ട്.

കഴിഞ്ഞ ദിവസം ദീപികയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച നവകര്‍ഷക കേരളം സംവാദത്തില്‍ കര്‍ഷകര്‍ക്ക് യഥാസമയം നെല്ലുവില നല്‍കാന്‍ സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുണ്ട്. ഈ തുക കര്‍ഷകര്‍ക്ക് വായ്പയായി നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. പിആര്‍എസ് സംവിധാനം ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ടു നെല്ല് സംഭരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. സഹകരണ മന്ത്രി വി.എന്‍. വാസവനും കൃഷിമന്ത്രി പി. പ്രസാദും സംവാദത്തില്‍ പങ്കെടുത്തിരുന്നു.

നിലവില്‍ എസ്ബിഐയും കനറ ബാങ്കുമാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്. ഇതിനു പുറമേയാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയിലുള്ള കേരള ബാങ്കിനെ മുഖ്യ കണ്‍സോര്‍ഷ്യമാക്കാനാണ് പദ്ധതി. കേരള ബാങ്കിന്‍റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ നൂറു കോടിയിലേറെ നിക്ഷേപമുള്ള സംഘങ്ങളെ ഉള്‍പ്പെടുത്തിയ കണ്‍സോര്‍ഷ്യമാണ് ലക്ഷ്യമിടുന്നത്.


എന്നാല്‍, നിലവില്‍ സപ്ലൈകോ രൂപീകരിച്ചിരിക്കുന്ന എസ്ബിഐ, കനറ ബാങ്ക് കണ്‍സോര്‍ഷ്യത്തിനു സര്‍ക്കാര്‍ നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയാല്‍ മാത്രമേ പുതിയ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെയാണ് സപ്ലൈകോയും ബാങ്കുകളും തമ്മിലുള്ള കരാര്‍.

അതിനാല്‍ കേരള ബാങ്കിന്‍റെ നേതൃത്വത്തില്‍ നിലവിലെ കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള പണം മുഴുവന്‍ ആദ്യം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് നിലവിലെ കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചതിനു ശേഷമായിരിക്കും കേരള ബാങ്കിലെ പ്രാഥമിക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി പുതിയ കണ്‍സോര്‍ഷ്യം രൂപീകരിക്കുക.

കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളെ പൂര്‍ണമായും ഒഴിവാക്കി സഹകരണ വകുപ്പിനു കീഴിലുള്ള കേരള ബാങ്കിനെ കണ്‍സോര്‍ഷ്യം ആക്കുന്നതില്‍ ഇരു വകുപ്പുകള്‍ക്കും പൂര്‍ണ സമ്മതമല്ല. അതിനാല്‍ ആദ്യപടിയായി ഇരു വകുപ്പുകളുമായി ചര്‍ച്ച നടത്തി ധാരണിയിലെത്തേണ്ടതുണ്ട്.

നെല്ല് സംസ്‌കരിക്കാന്‍ സഹകരണ വകുപ്പ് കോട്ടയം ജില്ലയിലെ കൂടല്ലൂരും പാലക്കാട് ജില്ലയിലും റൈസ് മില്ലുകള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടല്ലൂരില്‍ അടുത്ത സംഭരണകാലത്ത് നെല്ല് സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരള ബാങ്കിനെ ആദ്യം നെല്ലുവില നല്‍കാനുള്ള കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യം ബാങ്ക് സന്നദ്ധമായിരുന്നില്ല. തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി. ഇനി ബാങ്ക് ഡയറക് ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കണം.