വൈക്കം: വൈക്കത്തുനിന്നു കാണാതായ തോട്ടകം ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്‍റർ ഉടമ വിപിനെ (ജോർജ്) ഫിഷ് ഫാമിന് 100 മീറ്റർ അകലെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കാലിലും കഴുത്തിലും ഇഷ്ടികൾ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ചു ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സ്വയം ജീവനൊടുക്കേണ്ട സാഹചര്യം വിപിനില്ലെന്നും മരണം കൊലപാതമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു.

തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്‍റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിലാണ് ഫിഷ് വേൾഡ് അക്വാടൂറിസം ഫാം. ഞായറാഴ്ച രാത്രി വിപിൻ ഫാമിൽ തങ്ങിയിരുന്നു.


മകളെ പഠനസ്ഥലത്തേക്ക് അയ്ക്കാൻ ചേർത്തലയിൽനിന്നു ട്രെയിൻ കയറ്റിവിടാൻ തിങ്കളാഴ്ച രാവിലെ എത്തേണ്ട വിപിനെ കാണാതായതിനെതുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ കണ്ടില്ല. വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം നാലിന് വൈക്കം സെന്‍റ് ജോസഫ് ഫൊറോന പള്ളിയിൽ സംസ്ക്കരിക്കും. ഭാര്യ: അനില. മക്കൾ: അഞ്ജലി, സാറ.