കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുള്ള കഴിവില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) കൈമാറും.

മാതാപിതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞ് ‘നിധി’യുടെ സംരക്ഷണകാര്യത്തിലാണു സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തീരുമാനം. കുട്ടിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ചെയര്‍മാന്‍ വിന്‍സെന്‍റ് ജോസഫ് പറഞ്ഞു.

കുട്ടി നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണുള്ളത്. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുള്ള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിനാവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്കു കൈമാറേണ്ടതില്ലെന്നും പകരം ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാനും തീരുമാനിച്ചത്.

കൈമാറാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്നു കണ്ടെത്തിയാല്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു നല്‍കാം. അല്ലെങ്കില്‍ ദത്തുനടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്കു കടക്കാം. കുഞ്ഞിനെ അവരവരുടെ സംസ്‌കാരത്തിന് അനുസൃതമായി വളര്‍ത്തണമെന്നതുകൂടി പരിഗണിച്ചാണ് കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്കു കൈമാറുന്നത്.


ഇക്കഴിഞ്ഞ ജനുവരിയിലാണ് ജനിച്ചു ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലിചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ യുവതി ഭർത്താവിനൊപ്പം പ്രസവത്തിനായി നാട്ടിലേക്കു മടങ്ങവെയാണ് ട്രെയിനില്‍വച്ച് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

28 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഒരുകിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ കടന്നുകളയുകയായിരുന്നു.

ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാനില്ലാത്തതിനാലാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി. മാസം തികയാതെ പ്രസവിച്ചതിനാല്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഒരു മാസത്തോളം കുഞ്ഞിനു ചികിത്സ നല്‍കി. വൈകാതെ സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും ‘നിധി’ എന്നു പേര് നല്‍കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.