കൊച്ചി: കോഴിക്കോട് ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

100 ദിവസത്തോളമായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണെന്നതും കുട്ടികളെന്ന നിലയിലുള്ള ഇവരുടെ താത്പര്യം സംരക്ഷിക്കാന്‍ കുടുംബവുമായുള്ള പുനഃസമാഗമം ആവശ്യമാണെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ ദീര്‍ഘകാലം ഒബ്സര്‍വേഷന്‍ ഹോമില്‍ തടവില്‍ പാര്‍പ്പിക്കുന്നത് ബാലനീതി നിയമത്തിന്‍റെ ലക്ഷ്യത്തിനു വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

നേരത്തേ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡും ഹൈക്കോടതിയും കുട്ടികള്‍ക്കു ജാമ്യം നിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരായ ആരോപണത്തിന്‍റെ ഗൗരവവും പുറത്തിറങ്ങിയാല്‍ ഇവര്‍ക്കുനേരേ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സര്‍ക്കാരിന്‍റെ വിശദീകരണവും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

പരീക്ഷയെഴുതാന്‍ അനുവദിച്ചാല്‍ ഹര്‍ജിക്കാരെ വധിക്കുമെന്ന ഭീഷണിയുമായി ഊമക്കത്ത് സ്‌കൂളില്‍ ലഭിച്ചതും കോടതി കണക്കിലെടുത്തിരുന്നു. എന്നാല്‍, സാഹചര്യം മാറിയതടക്കം ചൂണ്ടിക്കാട്ടി വീണ്ടും നല്‍കിയ ജാമ്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്.


ഊമക്കത്തിന്‍റെ പേരില്‍ ഇനിയും നിരീക്ഷണത്തില്‍ വയ്ക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നു വിലയിരുത്തിയ കോടതി, 16 വയസില്‍ താഴെയുള്ള ഹര്‍ജിക്കാരുടെ പുനരധിവാസമാണു പ്രധാനമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മക്കള്‍ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റായ കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെടില്ലെന്നും രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഇവര്‍ക്കു ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആറുപേരുടെയും രക്ഷിതാക്കള്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റ് രണ്ടുപേരുടെ ജാമ്യബോണ്ടും കെട്ടിവയ്ക്കണം, കോടതി അനുമതിയില്ലാതെ രാജ്യം വിടരുത്, സമാന കുറ്റകൃതങ്ങളില്‍ ഏര്‍പ്പെടരുത്, ഹര്‍ജിക്കാരോ രക്ഷിതാക്കളോ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഷഹബാസിന്‍റെ പിതാവ് മുഹമ്മദ് ഇക്ബാലും കക്ഷിചേര്‍ന്നിരുന്നു.