തിരുവനന്തപുരം: സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്‍റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് 25 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.

25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ മന്ത്രിമാരും റവന്യൂ-സെറ്റിൽമെന്‍റ് കമ്മീഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിലും കോൺക്ലേവിലും പങ്കെടുക്കും.

ഡിജിറ്റൽ സർവെ അതിന്‍റെ മൂന്നാംഘട്ടത്തിലാണ്. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർവെ, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.


കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാൻഡ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്‍റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ നവംബർ മാസം മുതൽ ഭൂ സംബന്ധമായ വിവരങ്ങൾ അടങ്ങുന്ന ഒരു ഡിജിറ്റൽ റവന്യൂ കാർഡ് പുറത്തിറക്കും.

അധികരിച്ച ഭൂമിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സഹായിക്കുന്ന സെറ്റിൽമെന്‍റ് ആക്ട് നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.