തിരുവനന്തപുരം: ഓര്‍മകള്‍ ഒരിക്കല്‍ കൂടി പുതുക്കുകയും പുതിയ ഓര്‍മകള്‍ കൂടെക്കൂട്ടു കയുംചെയ്ത് അവര്‍ എല്ലാം ഒത്തൊരുമിച്ചൊരു യാത്ര നടത്തി. ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ വയോജന കേന്ദ്രത്തിലെ 42 അമ്മമാരാണു കന്യാകുമാരിയിലും മറ്റു തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമായി കഴിഞ്ഞ ദിവസം യാത്ര സംഘടിപ്പിച്ചത്.

എഐഡബ്ല്യുസിയുടെ അ റുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അമ്മമാര്‍ക്കായുള്ള ഈ കന്യാകുമാരി യാത്ര സംഘടിപ്പിച്ചത്. പലരും വര്‍ഷങ്ങള്‍ക്കുമുന്‍പ് കന്യാകുമാരിയിലേക്കു യാത്രപോയിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇതുവരെ പോകാത്ത ബാക്കിയുള്ളവരെക്കൂടി ചേര്‍ത്തു യാത്ര സംഘടിപ്പിക്കുകയായിരുന്നുവെന്നു എഐഡബ്ല്യുസി പ്രസിഡന്‍റ് ജലജ കുമാരി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അമ്മമാരെയുംകൂട്ടി ലുലു മാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരള ട്രാവല്‍സാണ് ഈ യാത്രയ്ക്കുള്ള വാഹനം സ്‌പോണ്‍സര്‍ ചെയ്തത്. മുതിര്‍ന്ന സ്ത്രീകളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യം ഉറപ്പുവരുത്താനുള്ള നിരവധി സേവനങ്ങള്‍ എഐഡബ്ല്യുസി എന്ന എന്‍ജിഒ കഴിഞ്ഞ 100 വര്‍ഷങ്ങളായി രാജ്യത്ത് ചെയ്തുവരുന്നു.

തിരുവനന്തപുരം ബ്രാഞ്ച് നിലവില്‍ വന്നിട്ട് ഇക്കൊല്ലം 60 വര്‍ഷം പൂര്‍ത്തിയാവുകയാണ്. നിരവധി സൗജന്യ മെഡിക്കല്‍ ചെക്കപ്പുകള്‍, മരുന്നു വിതരണം, യോഗ പരിശീലനം, മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി സേവനങ്ങളും തീര്‍ത്തും സൗജന്യമായി നല്‍കി വരുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവധിക്കാല കമ്പ്യൂട്ടര്‍, തയ്യല്‍ പരിശീലനം, വിവിധ ക്ലാസുകള്‍ എന്നിവയും നല്‍കി വരുന്നു. എഐഡബ്ല്യുസി തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ജലജ കുമാരിയും സെക്രട്ടറി ഡോ. ജിബി ഗീവര്‍ഗീസുമാണ് ജില്ലയിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.