വെച്ചൂർ: വെച്ചൂർ അഞ്ചുമന പാലം നിർമാണവുമായി ബന്ധപ്പെട്ട് സമാന്തര റോഡ് നിർമിക്കാൻ അഞ്ചുമന തോടിനു കുറുകെ തീർത്ത മുട്ട് പൊളിച്ചു നീക്കാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് നാലു വർഷം മുമ്പാണ് മുട്ടു സ്ഥാപിച്ചത്. പാലം നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സമീപ റോഡിന്‍റെ നിർമാണം പൂർത്തിയാക്കാത്തതാണ് മുട്ടുപൊളിക്കൽ വൈകിക്കുന്നത്.

പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന തോടുകളിൽ ഒന്നാണ് അഞ്ചുമന തോട്. തോടു നീരൊഴുക്കു നിലച്ചു മലിനമായതിനാൽ തോട്ടിലെ വെള്ളം കൃഷിക്കു ഉപയോഗിക്കാനാകുന്നില്ല.

പന്നയ്ക്കാത്തടം, മുന്നൂറ്റുംപടവ്, വലിയപുതുക്കരി, ദേവസ്വംകരി, അയ്യനാടൻ പുത്തൻകരി, പുല്ലുകുഴിച്ചാൽ, കട്ടമട തുടങ്ങിയ പാടശേഖരങ്ങളിലെ ജലസചേനത്തിനാണ് മുട്ട് തടസമാകുന്നത്. വർഷകാലത്ത് അധിക ജലം കായലിലേക്ക് ഒഴുകിപ്പോകുന്നതിനും വേനൽക്കാലത്ത് ഉൾപ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും തോട്ടിലെ നീരൊഴുക്കു പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മഴ കനത്താൽ പാടശേഖരത്തിനു സമീപത്തു താമസിക്കുന്ന കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതവും നേരിടുകയാണ്.

അഞ്ചുമന പാലത്തിന്‍റെ സമീപ റോഡിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി മുട്ടുപൊളിച്ചു നീക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.