ആലുവ: സുരക്ഷാ മേഖലയിലായിട്ടും ആലുവ സബ് ട്രഷറിയുടെ ചുറ്റു മതിലിടിഞ്ഞ് വർഷം രണ്ടായിട്ടും കുലുക്കമില്ലാതെ അധികൃതർ. തകർന്ന മതിലിലൂടെ തെരുവുനായ്ക്കൾ വരെ വരാന്തയിലെത്തിയെന്ന് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്ന് പെൻഷൻകാരും ആരോപിച്ചു.

കോവിഡ് കാലത്താണ് പഴയ ഓടിട്ട കെട്ടിടത്തിൽ നിന്ന് അതേ കോമ്പൗണ്ടിലെ പുതിയ കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറിയത്. തുടർന്ന് പഴയ കെട്ടിടം മുഴുവനായി പൊളിച്ചു കളയുകയും ചെയ്തു. തൊട്ടടുത്ത് ആലുവ കോടതി കെട്ടിടം പൊളിച്ചു കളഞ്ഞ് നിർമിക്കുന്ന ബഹുനില കെട്ടിട പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം സന്ദർശിച്ചിരുന്നു. എന്നാൽ മതിൽ പണിയുന്ന കാര്യം ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്‍റെയും പരിഗണനയിലില്ല.

രണ്ട് വർഷം മുമ്പാണ് ചുറ്റുമതിൽ പകുതിയോളം പൊളിഞ്ഞ് വീണത്. വളപ്പിലുള്ള മരങ്ങളിലെ വേരുകൾ പടർന്നാണ് മതിലുകൾ പൊളിഞ്ഞു തുടങ്ങിയത്. വശങ്ങളിലെ മതിലിൽ ആൽമരങ്ങളും വലുതായി വളരുന്നുണ്ട്. ബാക്കിയുള്ള മതിലും പൊളിഞ്ഞു വീഴാറായി. തുറന്നു കിടക്കുന്നതിനാൽ വളപ്പിലെ മരങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഇടം പിടിച്ചിട്ടുണ്ട്.