കൂത്താട്ടുകുളം: മഴയെത്തുടർന്ന് വടകരയിൽ തോട്ടിലെ വെള്ളം കരകവിഞ്ഞൊഴുകി കപ്പ കർഷകരുടെ കൃഷി നശിച്ചു. കർഷകരായ ഇടപ്പനാട്ട് മേരി ജോർജിന്‍റെയും നടുവിലെടത്ത് ജോൺസൺ ജോസഫിന്‍റെയും ഒരേക്കറോളം വരുന്ന കൃഷിയിടത്തിലേക്ക് വെള്ളം കയറിയതോടെ കപ്പയുടെ ചുവട് അഴുകിയ നിലയിലായി.

കൃഷിയിടത്തിനു സമീപത്തുകൂടി കടന്നുപോകുന്ന തോട്ടിൽ മണ്ണ് അടിഞ്ഞതിനെ തുടർന്ന് ഇതിന്‍റെ ആഴം കുറഞ്ഞതാണ് വെള്ളം കരകവിഞ്ഞൊഴുകാൻ ഇടയാക്കിയത്. ഈ വിവരം കർഷകർ വാർഡംഗത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. അംഗത്തിന്‍റെ നേതൃത്വത്തിൽ തോട് ശുചീകരണം തുടങ്ങിവച്ചെങ്കിലും മഴമൂലം ഇത് പൂർത്തീകരിക്കാനായിരുന്നില്ല. ഇതിനിടെയാണ് മഴവെള്ളം കർഷകർക്ക് വിനയായത്.

മഴക്കാലം മുന്നിൽ കണ്ട് കൃഷി സംരക്ഷിക്കാനായി കർഷകർ കൃഷിയിടത്തിൽനിന്നും വെള്ളം ഒഴുകിപ്പോകുന്നതിന് വലിയ ചാലുകൾ നിർമിച്ചിരുന്നു. ഇതിലൂടെ അപ്രതീക്ഷതമായി തോട്ടിലെ വെള്ളം കൃഷിയിടത്തിലേക്ക് എത്തുകയായിരുന്നു. സമീപത്തെ പാടശേഖരത്തിൽ നിന്നും വെള്ളം ഒഴുകിപ്പോകാതെ വന്നതും വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണമായി.

ഒരേക്കർ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി ചെയ്ത കൃഷിയിൽ നിന്നും മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ് ഈ കർഷകർ. കൃഷി ഓഫീസിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നാശനഷ്ടം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് വിശ്വാസത്തിലാണ് ഇടപ്പനാട്ട് മേരിയും നടുവിലെടത്ത് ജോൺസണും.