കൊച്ചി: "വിശപ്പ് രഹിത നഗരം' എന്ന ആശയം മുന്‍നിർത്തി കൊച്ചി കോര്‍പറേഷനും ജില്ലാ കുടുംബശ്രീ മിഷന്‍റെയും സംയുക്ത സംരംഭമായ സമൃദ്ധി @ കൊച്ചി വമ്പന്‍ ഹിറ്റായതോടെ കടവന്ത്രയില്‍ "സമൃദ്ധി @ കൊച്ചി'യുടെ പ്രഥമ കാന്‍റീന്‍ യൂണിറ്റ് ഇന്നുപ്രവര്‍ത്തനം ആരംഭിക്കു.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്‍റ് അഥോറിറ്റിയുടെ (ജിസിഡിഎ) ആസ്ഥാന മന്ദിരത്തിലാണ് പുതിയ കാന്‍റീന്‍. ഇതോടെ കടവന്ത്രയിലും ഇനി 20 രൂപയ്ക്ക് ഊണ് ലഭിക്കും.

നിലവില്‍ ഒരേസമയം 50 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് മേല്‍നോട്ടവും നടത്തിപ്പും.

രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് നിലവിലെ സമയക്രമീകരണം. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്ക് ശേഷം സീറ്റിംഗ് കപ്പാസിറ്റിയും പ്രവര്‍ത്തന സമയവും ഉയര്‍ത്തുമെന്ന് ജിസിഡിഎ അധികൃതര്‍ അറിയിച്ചു.

ജിസിഡിഎ ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍, ജീവനക്കാര്‍, സമീപത്തുള്ള മറ്റ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും കുറഞ്ഞ നിരക്കിലെ ഊണ് സഹായകമാകും.

കൊച്ചിയെ വിശപ്പുരഹിത നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2025-26 ബജറ്റില്‍ ഫോര്‍ട്ട് കൊച്ചിയിലും പള്ളുരുത്തിയിലും സമൃദ്ധി ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ രണ്ടു കോടി വകയിരുത്തിയിട്ടുണ്ട്.

ഉദ്ഘാടനം രാവിലെ 10ന്

കാന്‍റീനിന്‍റെ ഉദ്ഘാടനം രാവിലെ 10ന് മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിക്കും. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിക്കും.