കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് എട്ടാം വാർഡ് കുന്നക്കുരുടിയിൽ നൂറോളം വർഷം പഴക്കമുള്ള നടപ്പാലവും സംരക്ഷണ ഭിത്തിയും പറയൻ തോട് ശുചീകരണത്തിന്‍റെ മറവിൽ പൊളിച്ചു നീക്കിയതായി പരാതി.

റെയിവേയിൽ ഉപയോഗിക്കുന്ന റെയിൽ ഉപയോഗപ്പെടുത്തി നിർമിച്ച പാലമാണ് തകർത്തത്. കൂഴൂരിൽ നിന്നും കുന്നക്കുരുടി പള്ളിയിലേക്കും, കാർഷിക ആവശ്യങ്ങൾക്കും മറ്റുമായും നിരവധിപേർ ഉപയോഗിച്ചുവന്നിരുന്ന പാലമാണ് മണ്ണ് മാന്ത്രിയന്ത്രം ഉപയോഗിച്ച് തകർത്തു കളഞ്ഞത്.

പറയൻ തോടിന്‍റെ നീരൊഴുക്കിനെ തടസ്സപ്പെടുത്താത്ത രീതിയിലായിരുന്നു പാലം നിർമിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു. സംരക്ഷണ ഭിത്തി തകർത്തതു മൂലം തോടിനു സമീപത്തുള്ള കൃഷിയിടങ്ങളിലെ മണ്ണ് ഒലിച്ചുപോയി കൃഷികൾ നശിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

പാലവും സംരക്ഷണ ഭിത്തിയും പൊളിച്ചു നീക്കിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട ഐരാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എ.വി. ഏലിയാസ് പാലവും സംരക്ഷണ ഭിത്തിയും അടിയന്തരമായി പുനർനിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.