കോഴിക്കോട് : നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച. സ്‌കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കോഴിക്കോട് പന്തീരാങ്കാവില്‍നിന്നു മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്‍റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണു തട്ടിയെടുത്തത്. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് പണം തട്ടിയെടുത്തതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

തട്ടിയെടുത്ത പണവുമായി സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഷിബിന്‍ലാലിനെ കണ്ടെത്താന്‍ രാത്രിയും തെരച്ചില്‍ നടക്കുകയാണ്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമെല്ലാം പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്‌കൂട്ടറിലാണു പ്രതി രക്ഷപ്പെട്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടുണ്ട്. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിട്ടുള്ളത്.


ഷിബിന്‍ലാലിന്‍റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് നാട്ടുകാരിലും സംശയങ്ങളുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്‌കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും വിവരമുണ്ട്.

ഇയാള്‍ വന്‍ തുക വായ്പയ്ക്കായി മറ്റു ബാങ്കുകളെയും സമീപിച്ചിരുന്നു. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്‍റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്‍ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണു മറ്റു ബാങ്കുകളെ സമീപിച്ചത്.

ഈ സ്ഥാപനത്തിന്‍റെ വ്യാജ കാര്‍ഡും തയാറാക്കിയിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ വന്‍തുകയ്ക്ക് സ്വര്‍ണം പണയം വച്ചിട്ടില്ലെന്നു കണ്ടതിനാല്‍ അവര്‍ പണം നല്‍കിയില്ല.

പിന്നീട്, ഇസാഫ് ബാങ്കിനെ സമീപിച്ച ഇയാള്‍ അവരെ വിശ്വസിപ്പിച്ചാണ് 40 ലക്ഷം രൂപ ശരിയാക്കിയെടുത്തത്. ഈ തുകയുമായി ഇസാഫിലെ ജീവനക്കാരന്‍ അക്ഷയ ഫിനാന്‍സിലേക്കു പോകുമ്പോള്‍ അവിടെയെത്തുന്നതിനുമുമ്പ് ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.