കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴൂര്‍ ഉള്ളായം യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ വിത്തുണ്ടകള്‍ ഇന്ന് വനം വകുപ്പിന് കൈമാറും.

പച്ചച്ചാണകവും ചാരവും ചേര്‍ത്ത് മണ്ണു കുഴച്ചുരുട്ടി അതിനുള്ളില്‍ ഞാവല്‍, കശുമാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകള്‍ നിക്ഷേപ്പിച്ച് ആയിരം വിത്തുണ്ടകളാണ് വിദ്യാര്‍ഥികള്‍ തയാറാക്കിയത്. കൂടാതെ ഉള്ളായത്തെ മുതിര്‍ന്ന പൗരന്മാര്‍ ചേര്‍ന്ന് 200 വിത്തുണ്ടകള്‍ വേറെയും തയാറാക്കി.

തേക്കടിയില്‍നിന്നുള്ള വനപാലകര്‍ എത്തിയാണ് ഇന്ന് വിദ്യാര്‍ഥികളുടെ കരുതല്‍ വിത്തുകള്‍ ഏറ്റുവാങ്ങുന്നത്. ഇവ തേക്കടി, പെരിയാര്‍ ഉള്‍വനങ്ങളില്‍ വനപാലകര്‍ നിക്ഷേപിക്കും.


കാട്ടുതീ ബാധിച്ചതും മണ്ണിടിച്ചിലുണ്ടായതുമായ പ്രദേശങ്ങള്‍, മഞ്ഞക്കൊന്ന, കൊങ്ങിണി തുടങ്ങിയ അധിനിവേശസസ്യങ്ങള്‍ വ്യാപിച്ച മേഖലകള്‍, പ്രവര്‍ത്തനമില്ലാത്ത തോട്ടങ്ങള്‍, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങള്‍, ആദിവാസികള്‍ കൃഷി ഉപേക്ഷിച്ചയിടങ്ങള്‍, അക്കേഷ്യ നീക്കം ചെയ്തയിടങ്ങള്‍ എന്നിവിടങ്ങളിലാകും വിത്തുണ്ട ഇടുന്നത്.

വിത്തുണ്ടയില്‍ വിത്തുകള്‍ മുളയ്ക്കുകയും വേരുകള്‍ മണ്ണിലേക്കിറങ്ങി വളരുകയും ചെയ്യും. ആഴ്ചകള്‍ക്കുള്ളില്‍ ഇവ വനത്തിന്‍റെ സ്വാഭാവിക ഘടനയോടു ചേര്‍ന്നു വളരും. വന്യമൃഗങ്ങളുടെ നാടിറക്കം കുറയ്ക്കാന്‍ പ്ലാവ് തുടങ്ങിയ മരങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.