കോട്ടയം: ശബരി റെയില്‍ പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാത കടന്നുപോകുന്ന മൂന്നു ജില്ലകളിലെ കളക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, കെ-റെയില്‍ എംഡി, റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കണ്‍സ്ട്രക്‌ഷന്‍-എറണാകുളം എന്നിവരെയാണ് യോഗത്തിന് വിളിച്ചത്. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും സംബന്ധിക്കും. ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.

സ്ഥലമേറ്റെടുക്കലും പാത നിര്‍മാണവും ഒരുമിച്ചു നീങ്ങാനാണ് ആലോചന. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കലും സര്‍വേയുമായി ബന്ധപ്പെട്ട് തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സ്‌പെഷല്‍ തഹസീല്‍ദാറുമാരുടെ ഓഫീസുകള്‍ വൈകാതെ തുറക്കും.

അങ്കമാലിയില്‍നിന്ന് 70 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റെയില്‍വേ പുറപ്പെടുവിച്ചിട്ടുണ്ട്. ആകെ 111 കിലോമീറ്ററാണ് അങ്കമാലി-എരുമേലി ശബരി പാതയുടെ നീളം.

പദ്ധതിയുടെ നടത്തിപ്പിന് അന്തിമ രൂപം നല്‍കാന്‍ ദക്ഷിണ റെയില്‍വേയുടെ വിദഗ്ധ സംഘം അടുത്ത മാസം പാത കടന്നുപോകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ പാതയും കാലടി സ്റ്റേഷന്‍റെ നിര്‍മാണവും കാലടിയില്‍ പെരിയാറിനു കുറുകെ പാലത്തിന്‍റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.


കാലടി മുതല്‍ പിഴക് വരെ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വേ നടത്തി കല്ലിട്ടു. പിഴക് മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടത്തിയിട്ടുള്ളത്. കാലടി മുതല്‍ പിഴക് വരെ ഇക്കൊല്ലംതന്നെ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കി പണി തുടങ്ങും.

പിഴകില്‍നിന്ന് എരുമേലിയിലേക്കുള്ള അന്തിമ അലൈന്‍മെന്‍റ് നടത്തണമെങ്കില്‍ നിലവിലെ നിയമം അനുസരിച്ച് സാമൂഹ്യാഘാത പഠനം നടത്തണം. ഇതിനുള്ള ടീമിനെ വൈകാതെ നിയമിക്കാനാണ് തീരുമാനം.

ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് പ്രദേശവാസികളുടെ യോഗം വിളിച്ചശേഷമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മതിപ്പുവിലയുടെ മൂന്നരട്ടിയോളം നഷ്ടപരിഹാരം നല്‍കിയാണ് സ്ഥലം ഏറ്റെടുക്കുക. 3801 കോടി രൂപയാണ് ശബരി റെയില്‍വേയുടെ പദ്ധതി ചെലവ്.

1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ട സ്ഥലമേറ്റെടുക്കലും നിര്‍മാണവുമായി റെയില്‍വേ മുന്നോട്ടു പോയെങ്കിലും സ്ഥമേറ്റെടുക്കലിന് തടസങ്ങളും വന്‍ തുക ചെലവും വന്നതോടെ പദ്ധതി ലാഭകരമല്ലെന്നു കണ്ട് ഉപേക്ഷിക്കുകയായിരുന്നു.