കൊച്ചി: ലക്ഷദ്വീപില്‍ പ്രാദേശികഭാഷയായ മഹല്‍, അറബി എന്നിവയെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കി വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.

ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുവേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകാര്‍ റാം ത്രിപാഠി മേയ് 14ന് പുറപ്പെടുവിച്ച ഉത്തരവിലെ നടപടികള്‍ ഇതുസംബന്ധിച്ച ഹര്‍ജി തീര്‍പ്പാകുന്നതുവരെ നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

നടപടി ചോദ്യം ചെയ്തു ലക്ഷദ്വീപ് സ്വദേശിയും നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്‍റുമായ പി.ഐ. അജാസ് അക്ബര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. സിബിഎസ്ഇ അടക്കം എല്ലാ സ്‌കൂളുകളിലും നിലവിലെ പാഠ്യരീതി തുടരണം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തും മുമ്പ് വിഷയത്തില്‍ പഠനം നടത്തണമെന്നു കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശവും നല്‍കി.


70 വര്‍ഷമായി നിലനില്‍ക്കുന്ന രീതി വെറും ഒരു ഓഫീസ് ഓര്‍ഡറിലൂടെ ഇല്ലാതാക്കുന്ന നടപടിയാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. പഠനവും ചര്‍ച്ചയും നടത്തിയശേഷം ഉചിതമായ ഉത്തരവിനായി ലക്ഷദ്വീപ് ഭരണകൂടത്തിനു കോടതിയെ സമീപിക്കാം. അപേക്ഷ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.