മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനു വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. വലിയ ഭൂരിപക്ഷം നേടിയില്ലെങ്കിലും നിലന്പൂരിൽ വിജയം സുനിശ്ചിതമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രചാരണ രംഗത്ത് എൽഡിഎഫ് കരുത്തുതെളിയിച്ചു.

മണ്ഡലത്തിൽ പി.വി. അൻവർ നേടുന്ന വോട്ടുകൾ നിർണായകമാണെന്നും യുഡിഎഫ് വോട്ടുകളായിരിക്കും അൻവറിനു ലഭിക്കുകയെന്നുമാണ് സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. അതേസമയം, സ്വരാജിന്‍റെ സ്ഥാനാർഥിത്വം മണ്ഡലത്തിൽ വൻതോതിൽ ആവേശമുണ്ടാക്കിയെന്നും അത് വോട്ടാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും നേതാക്കൾ പറഞ്ഞു.


മതസംഘടനകളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് വോട്ട് നേടാൻ ശ്രമിക്കുന്നതെന്ന വിമർശനവും സെക്രട്ടേറിയറ്റ്‌ ഉന്നയിച്ചു. ഇന്നലെ മലപ്പുറത്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചേർന്നത്.