അതിരപ്പിള്ളി: മലക്കപ്പാറ അമ്പലപ്പാറയിൽ കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതു മണിക്കൂറുകളോളം ഗതാഗതം മുടക്കി. വിനോദസഞ്ചാരികളുടെ രണ്ടു കാറുകൾക്കുനേരേ കാട്ടാന ആക്രമണം നടത്തി. ആർക്കും പരിക്കില്ല.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ അമ്പലപ്പാറയ്ക്കും വാൽവ് ഹൗസിനും ഇടയിലുള്ള റോഡിൽ മരം മറിച്ചിട്ട് റോഡിൽനിന്നു മാറാൻ തയാറാവാതെ വാഹനങ്ങൾ തടഞ്ഞ് കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. മണിക്കൂറുകളായി അന്തർസംസ്ഥാനപാതയിൽ ഇതുമൂലം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.


ഞായറാഴ്ചയായതിനാൽ ഇരുഭാഗത്തും വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. സ്ഥലത്തു വനപാലകരെത്തി ആനയെ റോഡിൽനിന്നു മാറ്റുന്നതിനു ശ്രമം നടത്തുന്നുണ്ട്.

ആനയ്ക്കു സമീപത്തുനിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റർ ദൂരത്തിലേക്കു വാഹനങ്ങൾ മാറ്റിയിടാൻ വനംവകുപ്പ് നിർദേശിച്ചു. ആനയ്ക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ആന റോഡിൽനിന്നു മാറിയില്ല. കാട്ടാന കബാലി ഏതാനും ദിവസമായി മദപ്പാടിലാണെന്നു പറയുന്നു.