പാമ്പാവാലിയിൽ അജ്ഞാത ജീവി; പരിക്കേറ്റ നായയ്ക്ക് ചികിത്സ നൽകി
Friday, February 3, 2023 10:47 PM IST
കണമല: പരിക്കേറ്റ നിലയിൽ പമ്പാനദിയിൽനിന്നു കണ്ടെത്തിയ വളർത്തുനായയെ അടിയന്തര ചികിത്സയിലൂടെ ജീവൻ രക്ഷിച്ചു നാട്ടുകാർ. നായയെ ആക്രമിച്ചത് പുലി ആണെന്ന് നാട്ടിൽ പരക്കേ സംശയം. വെറ്ററിനറി ഡോക്ടർ സുബിൻ അടിയന്തര ചികിത്സ നൽകിയാണ് നായയുടെ ജീവൻ രക്ഷിച്ചത്.
ഇന്നലെ അർധ രാത്രിയിൽ പമ്പാവാലിയിൽ മൂലക്കയം സ്വദേശി അരുണിന്‍റെ വളർത്തു നായയെയാണ് കാണാതായത്. രാവിലെ സമീപത്ത് പമ്പാനദിയിൽ നായയെ കണ്ടെത്തി. ഉടനെ മുക്കൂട്ടുതറ സർക്കാർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കഴുത്ത്, താടിയെല്ല്, വാരിയെല്ലുകൾ എന്നിവിടങ്ങളിൽ ആഴത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തി. മുറിവുകളിൽ വിഷബാധ ഉള്ളതിന്‍റെ ലക്ഷണങ്ങളും പ്രകടമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. മുറിവുകൾ സ്റ്റിച്ചിട്ട് തുന്നിക്കെട്ടിയതിനൊപ്പം മരുന്ന് വെച്ചുകെട്ടി. വിഷബാധ നിർവീര്യമാക്കാൻ മരുന്ന് നൽകി. ഇതോടെയാണ് നായ അപകട നില തരണം ചെയ്തത്.
പരിസരത്ത് രണ്ട് വീടുകളിലെ വളർത്തുനായകളെ ഒരു മാസമായി കാണാനില്ലെന്നും പുലിയോ അജ്ഞാത ജീവിയോ പിടികൂടിയതോ ആകാമെന്നും നാട്ടുകാർ പറയുന്നു.
ശബരിമല വനപ്രദേശം കൂടിയായ ഈ മേഖലയിൽ കഴിഞ്ഞയിടെയായി വളർത്തു നായകൾക്ക് നേരെ ആക്രമണം പതിവാണ്. വനത്തിൽ നിന്നുമുള്ള ജീവികളാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമാണ്.