കോട്ടയം: ചുങ്കം-മെഡിക്കല്‍ കോളജ് റോഡില്‍ തിരുവാറ്റയില്‍ പിക്ക്അപ്പ് വാന്‍ തട്ട് മീന്‍കടയിലേക്ക് ഇടിച്ചു കയറി ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. മീന്‍കടയിലെ ജീവനക്കാരടക്കം ആറ് പേര്‍ക്കാണു പരിക്കേറ്റത്.

മീന്‍ വാങ്ങാന്‍ വന്ന മൂന്നു പേര്‍, കടയുടമകളില്‍ ഒരാളായ ജിനു, ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ ധ്രുവ്, പിങ്കു എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇതില്‍ മീൻ വാങ്ങാന്‍ സ്‌കൂട്ടറില്‍ വന്ന വര്‍ഗീസിനു (55) സാരമായി പരിക്കേറ്റിട്ടുണ്ട്.

ചങ്ങനാശേരിയിലേക്ക് ഏറ്റുമാനൂരില്‍നിന്നു പച്ചക്കറി എത്തിച്ചശേഷം മടങ്ങിയ പിക്ക് അപ്പ് ലോറിയാണ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് വില്ലൂന്നി സ്വദേശിയായ ഡ്രൈവര്‍ പറഞ്ഞു.