ചങ്ങനാശേരി: ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ അടിച്ചുതകർത്ത് യാത്രക്കാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മോർക്കുളങ്ങര തൈപ്പറമ്പിൽ ബിനീഷ് കുഞ്ഞുമോൻ (35), രണ്ടുകുഴിച്ചിറയിൽ ജോമോൻ ശശി (19) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന വിരോധത്താൽ ഇക്കഴിഞ്ഞ 25ന് വൈകുന്നേരം 3.30ന് ചെത്തിപ്പുഴ മുന്തിരിക്കവല ഭാഗത്തുവച്ച് കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കല്ലുകൊണ്ടിടിച്ച് പരിക്കേല്പിക്കുകയും കാറിന്‍റെ കണ്ണാടിയും ബോണറ്റും തല്ലിത്തകർക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ നിര വധി കേസുകളി ൽ ഉൾപ്പെട്ട ബിനീഷ്, ചെത്തിപ്പുഴയിൽ വീടു കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്ത കേസിലും ചെത്തിപ്പുഴക്കടവ് ഭാഗത്ത് യുവാക്കളെ സോഡാക്കുപ്പികൊണ്ട് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്.

ഇരുപതിലധികം കേസുകളിൽ പ്രതിയായി കാപ്പാ നിയമപ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായിരുന്ന ഇയാൾ 2024 ഡിസംബറിലാണ് ജയിൽ മോചിതനായത്.