വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്‍റെ മേൽക്കൂരയുടെ നിർമാണം പുരോഗമിക്കുന്നു. ബോട്ടുജെട്ടിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. കെട്ടിടത്തിന്‍റെ പഴയ രൂപത്തിനു മാറ്റം വരുത്താതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

പഴയ കെട്ടിടത്തിലെ കേടാകാത്ത തടികൾ,ആസ്ബസ്‌റ്റോസ് എന്നിവയടക്കം ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്. കെട്ടിടത്തിന്‍റെ ഭിത്തി ബലപ്പെടുത്തുന്ന പണികൾ ആദ്യം പൂർത്തിയാക്കിയിരുന്നു. വെള്ളം കയറുന്നതിനാൽ തറ ഉയർത്തി നിർമി ക്കും. മുറികളിലും പാസേജിലും ടൈലുകൾ പാകും.

ഭിത്തിക്കു പുറമേ പാകിയിരുന്ന കേടായ പലകകൾ മാറ്റി തേക്കിന്‍റെ പുതിയ പാനലുകൾ ഉറപ്പിക്കും.ഓഗസ്റ്റ് ആദ്യം പണികൾ പൂർത്തിയാക്കാനാണ് അധികൃതർ ശ്രമം നടത്തിവരുന്നത്. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ വന്ന മഹാത്മജി അടക്കമുള്ള നേതാക്കൾ ബോട്ടു മാർഗമെത്തി വൈക്കം ജെട്ടിയിലാണ് ഇറങ്ങിയത്.