പലർക്കും പണം നഷ്ടമായി

കൊച്ചി: ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇതുസംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്‍കി.

തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സംശയിക്കുന്നത്. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടെയ്ല്‍ ഷോപ്പിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ വ്യാജപേജുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ബന്ധപ്പെടാനായി ഫോണ്‍ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്‌ക്കേണ്ട ക്യുആര്‍ കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. പണം നഷ്ടപ്പെട്ടയാള്‍ കഴിഞ്ഞ ദിവസം ആര്യയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പിന് ഇരയായതായി നിരവധി പേരാണ് ദിവസവും വിളിച്ചറിയിക്കുന്നത്. പതിനഞ്ചോളം പേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു. എന്നാല്‍ പത്തോളം പേജുകള്‍ തട്ടിപ്പുകാര്‍ വീണ്ടും തുടങ്ങി.
ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്'- നടി ആര്യ പറഞ്ഞു.