ഗവർണർ ഒപ്പിട്ടാൽ ഭൂമി തരംമാറ്റം വേഗത്തിലാവും ഭൂമി തരംമാറ്റം സംബന്ധിച്ച നിയമ ഭേദഗതി മൂന്നു മാസം മുൻപ് ഗവർണർക്ക് സമർപ്പിച്ചതായി കെ. രാജൻ പറഞ്ഞു. നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചാൽ 78 പേർക്ക് ഭൂമി തരംമാറ്റം അനുവദിക്കാനുള്ള അധികാരം ലഭിക്കും. നാലു മാസത്തിനുള്ളിൽ അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിക്കാൻ കഴിയും- മന്ത്രി കെ. രാജൻ പറഞ്ഞു.
മണല്‍ വാരല്‍ മാർച്ചിൽ പുനരാരംഭിക്കും: മന്ത്രി കണ്ണൂർ: സംസ്ഥാനത്തെ നദികളില്‍നിന്നുള്ള മണല്‍ വാരല്‍ ഈ വര്‍ഷം തന്നെ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. മലപ്പുറം ജില്ലയുടെ ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ടിന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കടലുണ്ടി, ചാലിയാര്‍ എന്നീ നദികളിലെ മണല്‍ ഖനനം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
കണ്ണൂര്‍ റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള മണല്‍ വാരല്‍ നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ അധ്യക്ഷരാക്കിയുള്ള കടവ് കമ്മിറ്റികളെ പുനഃസംഘടിപ്പിച്ചാണു മണല്‍ വാരല്‍ പുനരാരംഭിക്കുക.
സംസ്ഥാനത്തെ 32 നദികളില്‍ നടത്തിയ സാന്റ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ എട്ട് ജില്ലകളിലാണു മണല്‍ഖനന സാധ്യതകളുള്ള സൈറ്റുകള്‍ കണ്ടെത്തിയത്.