ബംഗളൂരു സ്ഫോടനം: നാലുപേർ കസ്റ്റഡിയിൽ
ബംഗളൂരു സ്ഫോടനം:  നാലുപേർ കസ്റ്റഡിയിൽ
Sunday, March 3, 2024 1:47 AM IST
ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കേറിയ ഭക്ഷണശാലയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ഊർജിതമാക്കി കർണാടക പോലീസ്. നാലു പേരെ കസ്റ്റഡിയിലെത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ധാർവാഡ്, ഹുബ്ബള്ളി, ബംഗളൂരു സ്വദേശികളായ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫെ ഹോട്ടലിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന സ്ഫോടനത്തിൽ പത്തുപേർക്കാണ് പരിക്കേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഒരു ബാഗ് ഉപേക്ഷിച്ചു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ പണമടച്ച് ടോക്കണ്‍ എടുക്കുന്നതും ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളുമുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് അന്വേഷണം.

ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തരവകുപ്പ് ഉന്നതരുടെ യോഗം വിളിച്ചു. കർക്കശനടപടിക്കു നിർദേശം നൽകിയ മുഖ്യമന്ത്രി, ഏതെങ്കിലും സംഘടനയ്ക്കു സ്ഫോടനവുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും വ്യക്തമാക്കി.


2022ൽ മംഗളൂരുവിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു മറുപടി. നേരത്തേ മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവരെയും മുഖ്യമന്ത്രി കണ്ടു.

മംഗളൂരുവിലെ പ്രഷർകുക്കർ സ്ഫോടനത്തിനു സമാനമാണ് കഫേ സ്ഫോടനമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ നിലപാട്. രണ്ടു സ്ഫോടനങ്ങളിലും സ്ഫോടകവസ്തുക്കളിലും സമാനതകളുണ്ട്.

മംഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് സംഘം ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണു സ് ഫോടകവസ്തു നിർമിച്ചതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനത്തിനു പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്. കർണാടക പോലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിഭാഗ ങ്ങളിലുള്ളവർ തുടങ്ങിയവർ തെളിവുശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.