വാടകവീടിന്റെ മുകൾനിലയിലെ മുറിയിലെ ഹുക്കിൽ മകനെ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂക്കിക്കൊലപ്പെടുത്തിയശേഷം ഷെരീഫ് വീടിന്റെ ഹാളിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് രാത്രിയിൽ വീട്ടിൽ പോലീസെത്തുന്പോൾ ഖദീജയും എത്തിയിരുന്നു. എന്നാൽ വീടിനകത്തേക്കു കയറ്റാൻ പോലീസ് സമ്മതിക്കാതിരുന്നതിനെത്തുടർന്ന് അവർ തിരിച്ചുപോയി. വളാഞ്ചേരി ആതവനാട്ടിൽ കോഴിക്കച്ചവടമായിരുന്നു ഷെരീഫിന്.
വീടിനു സമീപം ഫ്ലാറ്റിൽ താമസിക്കാനെത്തിയപ്പോഴാണ് ചാവക്കാട് സ്വദേശിനിയായ ഖദീജയെ പരിചയപ്പെടുന്നതും പിന്നീട് ഒരുമിച്ച് താമസമാക്കുന്നതും. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെയാണ് ഷെരീഫ് ഖദീജയ്ക്കൊപ്പം താമസമാക്കിയത്.
അതിനുശേഷം മൂന്നു വർഷം വളാഞ്ചേരിയിൽ തന്നെയായിരുന്നു താമസം. രണ്ടു വർഷം മുന്പാണ് അവിടം വിട്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മലപ്പുറത്തെ വീട്ടിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി.